വിദ്യാലയ വാര്‍ത്തകള്‍.........

.....
.
2019 ജൂണ്‍ മുതല്‍ വായനാവാരം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു....
.

STUDENT'S CORNER


സര്‍ഗ്ഗാത്മക സൃഷ്ടികള്‍......

 കുട്ടികളുടെ പണിപ്പുരയില്‍ നിന്നു്

           കുട്ടിക്കവിതകള്‍.. കഥകള്‍,.. ചിത്രങ്ങള്‍...!

__________________________________________________________________________________ 



ലിയ സജി, 8സി 
വരച്ച ഫാബ്രിക് പെയിന്റ്.
                                                                    
ചിരട്ടകൊണ്ടുള്ള ജഗ്ഗ്.
        വിഷ്ണു പ്രസാദ് കെ ജി, +1 സയന്‍സ്.
_______________________________________________________________________________________
കവിത.
"വരും ജനറേഷന്‍, അഥവാ കുഞ്ഞിരാമന്‍.
"
അമല്‍ ടോമി, +1 സയന്‍സ്.
പേരു മാറ്റുവാന്‍ പറ്റുമോന്നു്, ഞാനൊടുവില്‍ ടീച്ചറോട് ചോദിച്ചു.
ടീച്ചര്‍ ചിരിച്ചു് എന്നെ പുഛിച്ചു, എന്റെ ചോദ്യത്തിനെന്താണു് തെറ്റ്?
സ്റ്റീല്‍പ്ലെയിറ്റുകള്‍ താഴെ വീഴുന്ന പേരുകളുടെ കാലത്ത്
കുഞ്ഞിരാമനെന്തു പ്രസക്തി? തീര്‍ച്ച ഞാനിനിയും
മറ്റുള്ളവരുടെ മുന്നില്‍ അപമാനിതനാവും.
എന്റെ മക്കളെ അവര്‍ കുഞ്ഞിരാമന്റെ മക്കള്‍ എന്നു വിളിക്കും.
എങ്കിലും ഞാന്‍ എന്റെ മകനോട് പറയും
നീ നിന്റെ മകനെ കുഞ്ഞിരാമന്‍ എന്നു വിളിക്കണം.
വെറയിറ്റികളുടെ ആ കാലത്ത് ഞാന്‍ വെറയിറ്റി ആയിരിക്കും.
അവര്‍ ആ പുതിയ ജനറേഷന് തുടക്കമിടട്ടെ.
 സമത്വം
പെരു വഴിയിലിരുന്നു് ഭിക്ഷയെടുത്തിരുന്ന യാചകന്‍ മരിച്ചാല്‍ 
നാട്ടുകാര്‍ പറയും - "കിഴവന്‍ ചത്തു".
ദിവസക്കൂലിക്ക് പണിചെയ്ത് റേഷനരി വെള്ളം കുടിക്കുന്നവന്‍ മരിച്ചാല്‍
വീണ്ടും അവര്‍ പറയും - "കുടുംബം പട്ടിണി".
കള്ളടിച്ച് ഭാര്യയെ മര്‍ദ്ദിക്കുന്നവന്‍ മക്കളെ തല്ലുന്നവന്‍
സത്‌സ്വഭാവി -"കുടുംബം രക്ഷപ്പെട്ടു".
മക്കളെ നോക്കി പശുവിന് പുല്ലു പറിച്ചു നടന്നവള്‍
ദുരവസ്ഥ - "പാവം".
രാഷ്ട്രീയനേതാക്കള്‍ സിനിമാനടന്‍
"ചരമമടഞ്ഞു.. തീരാനഷ്ടം".
മതനേതാക്കള്‍ മരിച്ചാല്‍- "കാലം ചെയ്തു".
അധ്യാത്മകതയിലൂടെ കാലം കഴിച്ച സന്യാസി - "സമാധിയടഞ്ഞു".
"ഏയ് മനുഷ്യാ ! മരണത്തെയെങ്കിലും ചേരിതിരിവില്‍നിന്നു് വേര്‍തിരിക്കൂ
ഒരു ജനതയ്ക്കുവേണ്ടി".
____________________________________________________________________________________________

പരപ്പ ബ്ലോക്ക് പൈക്കമത്സരത്തില്‍ റണ്ണേഴ്സ് അപ് ആയ സ്ക്കൂള്‍ അത്‌ലറ്റുകള്‍ പി ഇ ടി, ശ്രീ നാരായണന്‍കുട്ടി മാസ്റ്ററോടൊപ്പം.
____________________________________________________________________________________________
ബ്ലസ്സിന്‍ തോമസ് വരച്ച ചിത്രം
 
 ------------------------------------------------------------------------------------------------------------------------------------
ഷിനു അബ്രഹാം, 9 B
 
___________________________________________________________________________________

സന്തോഷത്തിന്റെ പൂന്തളിരുകള്‍..
                   സൂര്യന്‍ ഉദിച്ചുയര്‍ന്നിരിക്കുന്നു. ഉദ്യോഗസ്ഥന്മാരും കുട്ടികളും അങ്ങോട്ടും ഇങ്ങോട്ടും അവരവരുടെ വണ്ടി കള്‍ക്ക് വേണ്ടി ഓടുന്നു. സ്ക്കൂളുകളില്‍ ഒച്ചയും ബഹളവും തുടങ്ങി. 10 ബി യിലെ രമേശന്‍മാഷ് അറ്റന്റന്‍സ് എടുക്കാന്‍ തുടങ്ങിയിരിക്കുന്നു. "അറ്റന്റന്‍സ് പ്ലീസ്..വണ്‍...." മാഷ് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. കുട്ടികള്‍ അവ രവരുടെ നമ്പരുകള്‍ തുടര്‍ന്നുകോണ്ടേയിരുന്നു. "ഫോര്‍ട്ടീന്‍, ഫിപ്റ്റീന്‍ ആബ്സന്റ് സിസ്റ്റീന്‍......".
         മാഷ് ഉച്ചത്തില്‍ ചോദിച്ചു."ബഷീര്‍ എന്താണ് വരാത്തത്?". "മാഷൊന്നും അറി ഞ്ഞില്ലെ.. നമ്മടെ ബ ഷീര്‍ ശാന്തേച്ചീടെ പൊട്ടക്കിണറ്റീ ബീണിട്ട് ഏങ്ങേട് പറ്റി കിടക്കുവാ." ഒരു കുട്ടി പറഞ്ഞു. ഈ വാര്‍ത്ത അറിഞ്ഞപ്പോള്‍ മാഷിന് പഠിപ്പിക്കാന്‍ സുഖമില്ലായിരുന്നു.
         ക്ലാസ്സില്‍ എന്നും ഒന്നാം സ്ഥാനമായിരുന്നു ബഷീറിനു്. അങ്ങനെയൊരു കുട്ടിക്കു് ഇങ്ങ നെയൊരു പ്രശ്നമുണ്ടാകുമ്പോള്‍ ആര്‍ക്കുമൊന്നു് വിഷമമാകും.
         ബഷീറിന്റെ വീട്ടില്‍ പാത്രങ്ങള്‍ നിലത്തു വീഴുന്ന ശബ്ദം അങ്ങക്കരെവരെ കേള്‍ക്കാം. ബഷീറിന്റെ ഒരു കാല് ഒടിഞ്ഞിരിക്കയാണു്. കല് നിലത്തു കുത്താന്‍ പറ്റാതെ അവന്‍ കട്ടി ലില്‍തന്നെ ഇരിക്കുകയാണു്. അവന്‍ ഒരു പാവപ്പെട്ട വാട്ടിലെ അംഗമാണു്. എന്നും വിഷമവും ദാരിദ്ര്യവുമുള്ള ഒരു ചെറിയ വീട്. ബഷാറിനു് അവന്റെ ഉമ്മ മാത്രമേയുള്ളു. അവന്റെ ബാപ്പാ ആരാണെന്നു് പോലും അവനറിയൂല. "ന്റെ മോനല്ലേ ഇച്ചിരി കഞ്ഞി കുടിക്കടാ." ഉമ്മ കര ഞ്ഞോണ്ട് പറഞ്ഞു. അപ്പോള്‍ ബഷീര്‍ ചോദിച്ചു. "എന്റെ കാലിന്റെ ഏങ്ങേട് ഭേദമാവൂലാല്ലേ?" മോനെന്താ അങ്ങനെയൊക്കെ ചിന്തിക്കുന്നത്. അള്ളാഹൂ നമ്മളെ രക്ഷിക്കും.ഇപ്പോ ഇച്ചിരെ കഞ്ഞി കുടി ക്ക്." ഉമ്മ പറഞ്ഞു.
           ബഷീറേ, ബഷീറേ! പുറത്തുനിന്ന് ആരോ വിളിക്കുന്ന ശബ്ദം. അത് രമേശ് മാഷായിരുന്നു. ഉമ്മ മാഷി നെ ചിരിച്ച മുഖത്തോടെ അകത്തോട്ട് സ്വീകരിച്ചു. ബഷീറിനെ കണ്ടപ്പോള്‍ മാഷൊന്നു് നീറി. മാഷിന്റെ കയ്യില്‍ നിറച്ചും പുസ്തകങ്ങളായിരുന്നു. "എന്താ മാഷേ, പുസ്തകങ്ങളൊക്കെയു ണ്ടല്ലോ. എനിക്കിനി ഇതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല." ബഷീര്‍ പറഞ്ഞു. "ആരു പറ ഞ്ഞു പ്രയോജനമൊന്നുമില്ലെന്നു്. ഞാന്‍ നിന്നെ പഠിപ്പിക്കാന്‍ വന്നിരിക്കുകയാണു്. നീ ഇക്കൊല്ല ത്തെ പരീക്ഷ എഴുതുകയും വിജയിക്കുകയും ചെയ്യും." മാഷ് ഉള്ളില്‍ തട്ടി പറഞ്ഞു.
         മാഷ് പഠിപ്പിക്കാന്‍ തുടങ്ങി.ഓരോന്നും ബഷീര്‍ ശ്രദ്ധയോടെ കേട്ടു. മാഷ് പോയതിനുശേ ഷവും ബഷീര്‍ പഠനം തന്നെയായിരുന്നു. അങ്ങനെ എല്ലാ ദിവസവും മാഷ് വന്നുകൊണ്ടേയിരു ന്നു. വാര്‍ഷിക പരീക്ഷ എത്തി. ബഷീര്‍ എല്ലാ പരീക്ഷയും നന്നായിട്ട് എഴുതി. കുറച്ചു മാസങ്ങ ള്‍ക്കു ശേഷം റിസല്‍ട്ട് വന്നു. സ്ക്കൂളില്‍ ബഷീറിന് മാത്രം എല്ലാ വിഷയങ്ങള്‍ക്കും എ+ കിട്ടി. അവന്റെ സന്തോഷം എല്ലാ കുട്ടികളുടെയും സന്തോഷമായി. അവന്‍ മാഷിനെ നോക്കി. സന്തോ ഷക്കണ്ണീര്‍ അവന്റെ കണ്ണില്‍ നിന്നും ധാരയായി ഒഴുകി. സൂര്യന്‍ അസ്തമിച്ചു. ഭൂമി ഇരുണ്ടു. ബഷീറും മാഷും അതൊന്നുമറിഞ്ഞില്ല.               
                                                                  ജീന പി.സി,  VIII C
____________________________________________________________________________________________

Prabhu, IX C

by Arya, 9 D
by Hari Krishnan 9 D
Tony Alex Sunny
By Lavanya IX D
 ___________________________________________________________________________________________
 THE GOLDEN GATEWAY

Be gregarious with books,
They will boost our knowledge,
They will open a golden gateway,
in front of us.

 Flying in through books,
 Pave the way,
 to the apex of knowledge,
 and to the apex of enjoyment.

 Books are like the lamps
 Which help to get out of darkness,
and put up a stainless personality
 in our minds.

Those who not read end in smoke
So, let us go in through
The golden gateway,
to the knowledge.
       by Lavanya, IX D
____________________________________________________________________________________________
DRAWINGS OF LAVANYA IX D
DRAWING OF ANJANA VARGHESE IX D

____________________________________________________________________________________________

Best of the Past.

Glittering the eyes of the cat.
I remember the best of the past
We always try to catch that past
Now that only the taste of the past
When we try to make again a best
Surely we get result of the test
Suppose, We get the result of the best
Trying to change that best in to dust.

Written by,
Soorya Gayathri M, X D.

 സ്ക്കൂള്‍ തല പ്രവര്‍ത്തിപരിചയമേളയില്‍ നിന്നു് ചില ദൃശ്യങ്ങള്‍..
മേളയിലെ ഉല്‍പ്പന്നങ്ങള്‍
_____________________________________________________________
നവീന്‍,IX D വരച്ച ചിത്രങ്ങള്‍..


ബനഡിറ്റ് IX D വരച്ച ചിത്രം..
കാത്തിരുപ്പ്
എന്തിനുവേണ്ടിയാണെന്നു് ഞാന്‍ അറിഞ്ഞില്ല.
കാറ്റിനോട് ചോദിച്ചു
എന്നെ തലോടിക്കൊണ്ട് അത് മറ്റെങ്ങോ പോയി
മഴയോട് ചോദിച്ചു.
ചെറുകുളിരേകി അതും പോയി
മാരിവില്ലിനോടും ആരാഞ്ഞു
ഏഴു വര്‍ണ്ണങ്ങള്‍ നല്‍കി മാഞ്ഞുപോയി.
മരങ്ങളോടും പൂക്കളോടും
ചെടികളോടും പൂമ്പാറ്റകളോടും ചോദിച്ചു
ആര്‍ക്കും അതിനുത്തരമില്ലായിരുന്നു
അവര്‍ സമ്മാനിച്ച പുഞ്ചിരിയും കുളിരും വര്‍ണ്ണങ്ങളും എന്നെ സന്തോഷിപ്പിച്ചില്ല.
ഒടുവില്‍ ഞാന്‍ തിരിച്ചറിഞ്ഞു
ഈ കാത്തിരുപ്പ്
മരണത്തിനു വേണ്ടിയുള്ളതായിരുന്നു....!
എങ്ങുനിന്നോ വന്നണയുന്ന മരണത്തിനുവേണ്ടിയുള്ള
കാത്തിരുപ്പ്......!!
                                                          p; അഞ്ചു ചാക്കോ,കരിന്തളം,+1 സയന്‍സ്.
poem
...PEACE BE EVERYWHERE...

Peace is essence of happiness
Whereever peace is seen,
there is happiness also,
Peace set everyone's heartat rest.

Peace-less minds are violaters,
We want peace,
Let us wipe out red and
white-wash our minds.

Let peace be everywhere,
Let everyone's mind be white,
Let the white dove of peace,
Fly high in the sky.

Written by Nevin Anilkumar,
Std IX D


No comments:

Post a Comment